ബാലരാമപുരത്ത് രണ്ടുവയസുകാരിയെ കിണറ്റിൽ എറിഞ്ഞുകൊന്ന കേസ്; അമ്മ അറസ്റ്റിൽ
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ നിർണായക വഴിത്തിരിവ്. കുട്ടിയുടെ അമ്മ ശ്രീതുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ പിതാവിൻ്റെ ഡിഎൻഎയുമായി സാമ്യമില്ലെന്ന് കണ്ടെത്തിയതാണ് കേസിൽ വഴിത്തിരിവായത്.
കുഞ്ഞിൻ്റെയും പിതാവിൻ്റെയും ഡിഎൻഎ തമ്മിൽ സാമ്യമില്ലെന്ന് പരിശോധനയിൽ തെളിഞ്ഞു. മാത്രമല്ല, കേസിലെ ഒന്നാം പ്രതിയും കുട്ടിയുടെ അമ്മാവനുമായ ഹരികുമാറിൻ്റെ ഡിഎൻഎയുമായും കുഞ്ഞിന് സാമ്യമില്ലെന്നും വ്യക്തമായി.
കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ ശ്രീതുവിന്റെ സഹോദരന്‍ ഹരികുമാറിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കേസിലെ ഒന്നാംപ്രതിയായ ഇയാളും ശ്രീതുവിനെതിരേ മൊഴിനല്‍കിയതായാണ് വിവരം.
നേരത്തേ സാമ്പത്തിക തട്ടിപ്പ് കേസില്‍ ശ്രീതു അറസ്റ്റിലായിരുന്നു. ദേവസ്വംബോര്‍ഡില്‍ ഡ്രൈവര്‍ ജോലി ശരിയാക്കിനല്‍കാമെന്ന് പറഞ്ഞ് പത്തുലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ശ്രീതുവിനെ അറസ്റ്റ് ചെയ്തിരുന്നത്. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷം പാലക്കാട് കഴിഞ്ഞിരുന്ന ശ്രീതുവിനെ ബാലരാമപുരം പോലീസ് അവിടെയെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരെ ഉടൻ കോടതിയിൽ ഹാജരാക്കും.