International News

ഇസ്രായേലുമായുള്ള വ്യാപാര ബന്ധം ഉപേക്ഷിച്ച് തുർക്കി.

ഇസ്രായേൽ വിമാനങ്ങൾക്കും കപ്പലുകൾക്കും പ്രവേശനം നിരോധിച്ചു.

FILE PHOTO: Turkey’s Foreign Minister Hakan Fidan speaks during a press conference following the inaugural meeting of the Balkans Peace Platform, a Turkish-led initiative aimed at fostering dialogue and cooperation across the Western Balkans, in Istanbul, Turkey, July 26, 2025. REUTERS/Murad Sezer/File Photo

അങ്കാറ ∙ ഗാസയിലെ യുദ്ധവും മനുഷ്യാവകാശ പ്രതിസന്ധിയും കടുത്തുവരുന്ന സാഹചര്യത്തിൽ തുർക്കി ഇസ്രായേലുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചു. വിദേശകാര്യ മന്ത്രി ഹാക്കൻ ഫിദാൻ വെള്ളിയാഴ്ച പ്രഖ്യാപിച്ചതനുസരിച്ച്, ഇനിമുതൽ *ഇസ്രായേൽ വിമാനങ്ങൾക്ക് തുർക്കി വായുമാർഗം ഉപയോഗിക്കാനാവില്ല.

വായുമാർഗ നിരോധനത്തോടൊപ്പം ഇസ്രായേൽ കപ്പലുകൾക്ക് തുർക്കി തുറമുഖങ്ങളിൽ പ്രവേശനവും തടഞ്ഞു. അതുപോലെ തന്നെ തുർക്കി കപ്പലുകൾക്കും ഇസ്രായേൽ തുറമുഖങ്ങളിൽ പ്രവേശിക്കാൻ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ചരക്കുവാഹനങ്ങൾക്ക്, ഇസ്രായേലുമായി ബന്ധമില്ലെന്നും, സൈനിക ഉപകരണങ്ങളോ അപകടകരമായ സാധനങ്ങളോ കൊണ്ടുപോകുന്നില്ലെന്നും തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്നും അധികൃതർ അറിയിച്ചു.

2024 മേയ് 2-ന് തന്നെ തുർക്കി ഇസ്രായേലുമായുള്ള വ്യാപാര ഇടപാടുകൾ അവസാനിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോഴത്തെ തീരുമാനം, വായുമാർഗവും കടൽമാർഗവും അടച്ചുപൂട്ടിയതോടെ, ഇരുരാജ്യങ്ങളുടെയും ബന്ധം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിച്ചതായി വിദഗ്ധർ വിലയിരുത്തുന്നു.

പ്രസിഡന്റ് റെജപ്പ് തയ്യിപ്പ് എർദോഗാൻ, ഗാസയിലെ ആക്രമണങ്ങളെ (Genocide) എന്നാണ് വിശേഷിപ്പിച്ച്, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ഹിറ്റ്ലറുമായി താരതമ്യം ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *